ബെയ്റൂട്ട്: ലബനോനിൽ ഹിസ്ബുല്ല തീവ്രവാദികൾ ഉപയോഗിക്കുന്ന പേജറുകൾ ഇന്നലെ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മൊബൈൽ ഫോണുകളും മറ്റ് ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചാൽ ഇസ്രയേൽ ചാരസംഘടനകൾ വേഗം ട്രാക്ക് ചെയ്യും എന്നതിനാലാണ് തീവ്ര വാദികൾ പഴയ പേജറുകൾ പൊടി തട്ടിയെടുത്ത് വാർത്താവിനിമയം നടത്തിയത്. അതും കണ്ടെത്തി കൂട്ടത്തോടെ തകർക്കുകയാണ് ഇസ്രയേൽ . ഇത്തവണ പക്ഷെ ഞെട്ടിയത് ഹമാസല്ല, ഹമാസിനെ സഹായിക്കാൻ ഇറങ്ങിയ ഹിസ്ബുല്ലയാണ്. ഹിസ്ബുല്ലയുടെ പേജർ ശൃംഘലയാണ് കൂട്ടമായി പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് ഒരു പെൺകുട്ടിയടക്കം പതിനൊന്ന് പേർ മരിച്ചു. 2750 ൽ ഏറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ച
സംഭവം ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ അബ്യാദ് സ്ഥിരീകരിച്ചു. സ്ഫോടനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ലെബനോൻ ആരോപിക്കുകയും ചെയ്തു. പേജറുകൾ എല്ലാം ഇസ്രായേൽ ഹാക്ക് ചെയ്ത ശേഷം സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് ലഭിച്ചിട്ടുള്ള സൂചന.
പ്രാദേശിക സമയം 3.30ഓടെ ലെബനോനിൽ ഉടനീളം വലിയ പൊട്ടിത്തെറികൾ ഉണ്ടായത്.എല്ലാ അതിർത്തികളിലും ഒരേസമയത്തായിരുന്നു പൊട്ടിത്തെറി.
ബേക്കാ താഴ്വരയിൽ നിന്നുള്ള എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പരിക്കേറ്റവരിൽ 200ലധികം പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള 100ലേറെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രികൾ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പുരോഗമിക്കുന്നു.
Even using pager to avoid mobile tracking, Israel also dismantled Hezbollah's pager network.